Wednesday 21 February 2024

ഉറുദു ഗുൽസാറിന് ജ്ഞാന പീഠപുരസ്കാരം !!

ഡോ . കമറുന്നീസ.കെ

ഉർദു വകുപ്പ് മേധാവി, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല - കാലടി

ഉർദു കവിതയ്ക്ക് പുതിയ മാനം നൽകിയ ഇന്ത്യയിലെ പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ഗുൽസാർ, 1936 ഓഗസ്റ്റ് 18 ന് പാകിസ്ഥാനിലെ ഝലം ജില്ലയിലെ ദിന എന്ന ചെറുപട്ടണമായ കൽറ അറോറ സിഖ് കുടുംബത്തിലാണ് ജനിച്ചത്.
ഇന്ത്യാ വിഭജനത്തിനുശേഷം, ഗുൽസാറിൻ്റെ കുടുംബം അമൃത്സറിൽ സ്ഥിരതാമസമാക്കി, എന്നാൽ ഗുൽസാർ തൻ്റെ സ്വപ്നം പിന്തുടരാൻ മുംബൈയിലേക്ക് താമസം മാറ്റി, 1961 ൽ സംവിധായകൻ ബിമൽ റോയിയുടെ കൂടെയും പിന്നീട് സംവിധായകരായ ഋഷികേഷ് മുഖർജി, ഹേമന്ത് കുമാർ എന്നിവരുടെ കൂടെയും പ്രവർത്തിച്ചു. ശേഷം ഗുൽസാർ പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷനിൽ (PWA) ഉർദു കവിയായി ചേർന്നു.
1963-ൽ ബിമൽ റോയിയുടെ ബന്ദാനി എന്ന ചിത്രത്തിന് വേണ്ടിയാണ് ഗുൽസാർ തൻ്റെ ആദ്യ ഗാനം 'മേരാ ഗൗര ആംഗ് ലൈ ലേ' എഴുതിയത്.
1971-ൽ 'മേരെ അപ്‌നേ' എന്ന ചിത്രത്തിലൂടെ സംവിധായകനായും അരങ്ങേറ്റം കുറിച്ചു.
സംവിധാനത്തിന് പുറമെ നിരവധി സിനിമകൾക്ക് തിരക്കഥയും സംഭാഷണവും ഗുൽസാർ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ഗാനങ്ങൾക്ക് 11 തവണ ഫിലിംഫെയർ അവാർഡും മൂന്ന് തവണ ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട്.
2009-ൽ 'സ്ലംഡോഗ് മില്യണയർ' എന്ന ചിത്രത്തിലെ 'ജയ് ഹോ' എന്ന ഗാനത്തിന് ഓസ്കാർ അവാർഡ് ലഭിച്ചു. ഇന്ത്യൻ സിനിമയ്ക്കുള്ള അദ്ദേഹത്തിൻ്റെ സേവനങ്ങളെ മാനിച്ച് 2004-ൽ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി ആദരിച്ചു.
ഗുൽസാറിൻ്റെ ഉറുദു ചെറുകഥാ സമാഹാരമായ 'ധവാൻ' 2002-ൽ സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു.
ഇന്ത്യൻ ചലച്ചിത്രലോകത്തിന് നൽകിയ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ച് ചലച്ചിത്രമേഖലയുടെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ അവാർഡിനും ഗുൽസാർ അർഹനായി. ❤️ 🖤 ❤️ ദുഃഖത്തിൻ്റെ അഗ്നിയെ വികാരത്തിൻ്റെ മേലങ്കിയിൽ മറയ്ക്കുന്നത് ബുദ്ധിപരമായ പ്രവൃത്തിയാണ്. ക്രിയാത്മകമായ അഗ്നിയെ മഞ്ഞു കൊണ്ട് തണുപ്പിക്കുക എന്നതും ബുദ്ധിമുട്ടുള്ള കാര്യവുമാണ്. ഇത്തരം സമാനതകളാണ് ഗുൽസാറിൻ്റെ കവിതകളെ വ്യത്യസ്തമാക്കുന്നത്. അദ്ദേഹം തീക്ഷ്ണ വികാരങ്ങൾ മൃദുവും മധുരവുമായ വാക്കുകളാൽ പൊതിഞ്ഞ് തൻ്റെ കവിതകളിലൂടെ അവതരിപ്പിക്കുന്നു. ചില ഗസലുകൾ രചിച്ചിട്ടുണ്ടെങ്കിലും ഗസൽ കവിയായി ഗുൽസാർ അറിയപ്പെടുന്നില്ല. എങ്കിലും അദ്ദേഹത്തിൻ്റെ ഗസലിൻ്റെ രണ്ടോ നാലോ വരികൾ ഉദാഹരണമായി ചേർത്തു വായിക്കാം.❤️
ചന്ദ്രൻ ഒരു കാരണവുമില്ലാതെ പുഞ്ചിരിക്കുന്നു
ചന്ദ്രൻ ചില ഗൂഢാലോചനകൾ മറച്ചുവെക്കുന്നു
വൈകുന്നേരം മുതൽ കണ്ണിൽ ഈർപ്പമുണ്ട്
ഇന്ന് ഞാൻ നിന്നെ വീണ്ടും ഓർക്കുന്നു.❤️
ഗസലിൽ ഉൾക്കൊള്ളാനാകാത്ത അനുഭൂതിക്ക് കവിതയുടെ രൂപമാണ് ഗുൽസാർ സ്വീകരിച്ചിരിക്കുന്നത്. ചിലപ്പോൾ അദ്ദേഹം തൻ്റെ ദുഖങ്ങൾ നേരിട്ട് പ്രകടിപ്പിക്കുന്നു, ചിലപ്പോൾ ചിഹ്നങ്ങളിലൂടെയും രൂപങ്ങളിലൂടെയും പ്രകടിപ്പിക്കുന്നു. ഒരു കവിതാ ഭാഗം വായിക്കാം:❤️
സൂര്യൻ്റെ മുറിവുകളിൽ നിന്നുള്ള ചുവന്ന രക്തം / തീരത്തെ വിദൂര ചക്രവാളത്തിൽ നിന്ന് ഒഴുകിയെത്തുന്നു.
കിരണങ്ങൾ പൊടി വിതറുന്നു / നിഴലുകൾ അവരുടെ പിടിയിൽ നിന്ന് ഓടിപ്പോകുന്നു
പുഞ്ചിരിക്കുന്ന സൂര്യൻ എല്ലാ ദിവസവും നേരത്തെ വന്നിരുന്നു / കിരണങ്ങൾ കുന്നുകളിൽ കളിച്ചുല്ലസിച്ചു മറയുന്നു
രാത്രിയിൽ മുറ്റത്ത് അടുപ്പ് കത്തുമ്പോൾ / ഞങ്ങൾ എല്ലാവരും അതിന് ചുറ്റും ഇരുന്നു
ഒരു ദശരഥൻ/വർഷങ്ങൾക്ക് ശേഷം/ശ്മശാനത്തിൽ ഇരുന്നു ചിന്തിച്ചു
അന്നത്തെ എരിയുന്ന അടുപ്പിനടുത്തിരുന്ന രാത്രി / സുഹൃത്ത് എന്തുകൊണ്ടോ എഴുന്നേറ്റു പോകുന്നു.❤️
ഈ കവിതയിൽ കഥാപാത്രങ്ങളിലൂടെ കവിത വികസിക്കുകയും അർത്ഥത്തിൻ്റെ മെഴുകുതിരി കത്തിക്കുകയും ചെയ്യുന്നു. അത്തരം കവിതകൾ മനുഷ്യത്വത്തിൻ്റെ ഒരു നേർക്കാഴ്ച നൽകുന്നു, അതിൽ നിന്ന് നമുക്ക് (നാമെല്ലാം മനുഷ്യരാണ്) നമ്മെത്തന്നെ വേർപെടുത്താൻ കഴിയാതെ വരുന്നു. ഗ്രാമം, മനുഷ്യൻ, തടാകം, പുഴ, കാളവണ്ടി, ബാല്യവും യൗവ്വനവും എല്ലാം അദ്ദേഹത്തിൻ്റെ കവിതകളിൽ സൃഷ്ടിക്കപ്പെടുന്നു. ഗുൽസാറിൻ്റെ കവിതകൾക്ക് (അദ്ദേഹത്തിൻ്റെ സിനിമാ ഗാനങ്ങൾ പോലെ) ഗൗരവമായ സമീപനമുണ്ട്.
ഗുൽസാറിൻ്റെ കവിതയിലെ 'മരം' എന്നതിൻ്റെ അർത്ഥ വും അർത്ഥതലങ്ങളും പലതാണ്, 'ലാൻഡ്സ്കേപ്പ്' എന്ന കവിതയിലെ ചില വരികൾ❤️
ദൂരെ, വിജനമായ തീരത്തിനടുത്തായി / ഒരു ഇളം മരത്തിന് സമീപം
പ്രായത്തിൻ്റെ വേദനകൾക്ക്, കാലത്തിൻ്റെ പൊടിപടലങ്ങൾ അണിഞ്ഞിരിക്കുന്നു/ ഈ പഴകിയ ഈന്തപ്പന എത്ര നാളായി നിൽക്കുന്നു?
നൂറുകണക്കിന് വർഷത്തെ ഏകാന്തതയ്ക്ക് ശേഷം വും/ യുവാവ് മരത്തോട് കുമ്പിട്ട് പറയുന്നു... “മനുഷ്യാ!
ഇവിടം തണുപ്പും ഏകാന്തവുമാണ്! മറ്റെന്തെങ്കിലും പറയൂ!''
വൃക്ഷം ജീവിതത്തിൻ്റ സമൃദ്ധിയും പുതുമയും കാണിച്ച് അവനെ യാത്രയാക്കുന്നു., ❤️
ഗുൽസാറിൻ്റെ എഴുത്തിൽ ചന്ദ്രൻ എന്ന വാക്ക് ധാരാളമായി ഉപയോഗിച്ചതായി കാണാം. പ്രപഞ്ചത്തിലെ ഒരു വസ്തുവിനെ കവി വീണ്ടും വീണ്ടും ആവർത്തിക്കുന്നത് നിസ്സാര കാര്യമല്ല, മറിച്ച് അത് ചരിത്രപരവും സാംസ്കാരികവുമായ വസ്തുതയാണ്. ഒന്നും തന്നെ ഒരാളുടെ മനസ്സിൻ്റെ ഭാഗമായി മാറുന്നില്ല. ചന്ദ്രൻ കഥാപത്രമായി വരുന്ന കവിതാ ശകലങ്ങൾ കുറിക്കുന്നു. ❤️
അർദ്ധചന്ദ്രൻ ആരെയാണ് മൂടുക?
രാത്രി ചന്ദ്രനെ കെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നു
ആകാശത്ത് ചന്ദ്രൻ ഇല്ലായിരുന്നുവെങ്കിൽ!
നിങ്ങളുടെ വികാരങ്ങൾക്ക് ശമനമേകൻ ഞങ്ങൾ ആരെയാണ് വിളിക്കുക?
നാളെയുടെ നിലാവിൻ്റെ കഠാര നെഞ്ചിൽ കുത്തി
രാത്രി എന്നെ കൊല്ലാൻ ശ്രമിക്കുന്നു.
സായാഹ്ന നിഴലുകൾ തലയിണകളാൾ ശ്വാസം മുട്ടിക്കുന്നു.❤️
ഗുൽസാറിൻ്റെ കവിതകളിലെ ജീവിതം നിറങ്ങൾ കൊണ്ട് വർണ്ണാഭമാണ്. ജീവിതം ഒരു മഴവില്ലായി മാറുന്നത് പോലെ. ഈ മഴവില്ലിൽ വ്യക്തിപരമായ അനുഭവത്തിൻ്റെ നിറവും കോസ്മിക് വസ്തുക്കളുടെ ചിത്രങ്ങളും അടങ്ങിയിരിക്കുന്നു. അതിൽ വികാസത്തിൻ്റെയും ചൈതന്യത്തിൻ്റെയും ഒരു യാത്രയും സങ്കടത്തിൻ്റെ ജ്വലിക്കുന്ന ആത്മാവും ഉണ്ട്. ഭൂതകാലത്തിൻ്റെയും ഭാവിയുടെ മങ്ങിപ്പോകുന്ന തിരമാലകളുടെയും പ്രതിഫലനം കൂടിയാണ് ഗുൽസാറിൻ്റെ കവിതകളിലെ ജീവിതം. കാരണം, സർഗ്ഗാത്മക പ്രക്രിയയുടെ ഒരു ഇന്ദ്രിയലോകം അതിൻ്റെ എല്ലാ അർത്ഥതലങ്ങളോടും കൂടി ഗുൽസാറിൻ്റെ കവിതകളിൽ ദൃശ്യമാണ്. അദ്ദേഹത്തിൻ്റെ 'വാഗ്ദാനം' എന്ന കവിത കാണുക:❤️
ഒരു കവിത എനിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്, വേദന ഉറങ്ങാൻ തുടങ്ങുമ്പോൾ ഞാൻ അത് കണ്ടെത്തും / മുങ്ങുന്ന സ്പന്ദനങ്ങൾ
മഞ്ഞ മുഖവുമായി ചന്ദ്രൻ ചക്രവാളത്തിലെത്തുന്നു / പകൽ ഇപ്പോഴും വെള്ളത്തിലാണ്, രാത്രി തീരത്തിനടുത്താണ്
അന്ധകാരമോ വെളിച്ചമോ രാത്രിയോ പകലോ അല്ല / ശരീരം അവസാനിക്കുകയും ആത്മാവ് ശ്വസിക്കുകയും ചെയ്യുമ്പോൾ
എനിക്കൊരു കവിത വാഗ്ദാനമായി കിട്ടും❤️
ഒരു കലാകാരൻ്റെയും കവിയുടെയും ചിന്താ മനസ്സിൽ എന്താണ് സംഭവിക്കുന്നതെന്ന് മുകളിൽ പറഞ്ഞ കവിതയിൽ നിന്ന് ഊഹിക്കാവുന്നതാണ്. നാഡിമിടിപ്പ് മുങ്ങുന്നത്, ചന്ദ്രൻ്റെ മഞ്ഞനിറം, പകൽ വെള്ളത്തിലുള്ളത്, ഇതെല്ലാം കവിയുടെ ആഴത്തിലുള്ള ചിന്തയും ഹൃദയവേദനയും കാണിക്കുന്ന രൂപകങ്ങളാണ്. ദുഃഖത്തിൻ്റെ തീവ്രതയിൽ നിന്ന് കവിയുടെ ഹൃദയത്തിലേക്ക് ചിന്തകൾ വീഴുന്നതിൻ്റെ പ്രതിഫലനമാണ്. ഗുൽസാർ കേവലം വിനോദത്തിനു വേണ്ടിയല്ല കവിതകൾ ചൊല്ലുന്നത്, മറ്റൊരു കവിത ഇങ്ങനെയാണ് ആരംഭിക്കുന്നത്.❤️
വരിക, കവിത ചൊല്ലുക / വേദന ശമിപ്പിക്കുക, നിങ്ങളുടെ കണ്ണുകൾ അലങ്കരിക്കുക
തുടർന്ന് ദൃശ്യമായ സിര ഉപയോഗിച്ച് ഭൂമിയിൽ സ്പർശിക്കുക / അല്ലെങ്കിൽ മറന്നുപോയ പാതയിലേയ്ക്ക് തിരിയുക
തുടർന്ന് ഒരു കവിത ആലപിക്കുക / ഒരു കവിത ആലപിക്കുക.
മറ്റൊരു കവിതാശകലം/ ആ ദിവസം മുഴുവനും നിശ്വാസത്തിൽ ഒഴുകിക്കൊണ്ടിരുന്നു
ചുണ്ടിൽ വന്നപ്പോൾ നാവ് മുറിക്കാൻ തുടങ്ങി / പല്ലിൽ പിടിച്ചപ്പോൾ ചുണ്ടുകൾ അടർന്നു തുടങ്ങി.
അത് വായിൽ നിന്ന് വലിച്ചെറിയപ്പെട്ടില്ല, തൊണ്ടയിൽ കുടുങ്ങിയ ഗ്ലാസ് കഷ്ണം പോലെ വിഴുങ്ങിയില്ല
കവിതയുടെ നിശ്വാസത്തിൽ കഷണം തെന്നിക്കൊണ്ടേയിരുന്നു❤️
അനുഭൂതിയുടെ തീജ്വാലയിൽ ഗുൽസാർ സ്വയം എരിഞ്ഞടങ്ങുമ്പോൾ, ഈ ജ്വാലയുടെ അവസ്ഥ കവിതകളിലും അനുഭവപ്പെടുന്നു.
കൂടാതെ സൃഷ്ടിപരമായ ഉൾക്കാഴ്ചയുടെയും അനുഭവത്തിൻ്റെയും ആഴം ഗുൽസാറിൻ്റെ കവിതകളിൽ ചുഴികളും അലകളും സൃഷ്ടിക്കുന്നു.. എല്ലാവരും ജീവിതത്തിൻ്റെ നല്ല വശത്തേക്ക് നോക്കുന്നു, എന്നാൽ കാണാൻ ബുദ്ധിമുട്ടുള്ളതോ, ഇഷ്ടപ്പെടാത്തതോ ആയ വിഷയങ്ങളാണ് ഗുൽസാർ രചനകൾക്ക് വേണ്ടി തെരെഞ്ഞെടുത്തത്. അടിച്ചമർത്തലും അടിമത്തവും ഈ പരിഷ്കൃതവും വികസിതവുമായ കാലഘട്ടത്തിലും തുടരുന്നതായി 'പോംപേയ്' എന്ന കവിത വായിക്കുമ്പോൾ നമുക്ക് അനുഭവിക്കാനാവും. താൻ കണ്ട കാഴ്ചകൾ വിളിച്ചു പറയാൻ കടുത്ത വാക്കുകൾ ഉപയോഗിക്കാനും ഗുൽസാർ മടിക്കുന്നില്ല. അതിനാൽ തന്നെ ഈ കവിതകൾ പുതുമയുള്ളതും ചർച്ചകളിൽ സജീവവുമാണ്. അഭിമാനം ഗുൽസാർ!!! ❤️❤️ഉർദു ഭാഷയ്ക്കും ഭാഷാ സ്നേഹികൾക്കും!!!🖤🖤💝

No comments:

Post a Comment

ഉറുദു ഗുൽസാറിന് ജ്ഞാന പീഠപുരസ്കാരം !!

ഡോ . കമറുന്നീസ.കെ ഉർദു വകുപ്പ് മേധാവി, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല - കാലടി ഉർദു കവിതയ്ക്ക് പുതിയ മാനം നൽകിയ ഇന്ത്യയിലെ ...