Wednesday 13 June 2012

ഉസ്താദ് മെഹ്ദി ഹസന്‍: അപരസാമ്യങ്ങളില്ലാത്ത തമ്പുരാന്‍



റേഡിയോ പാകിസ്ഥാനിലൂടെയാണ് ഉസ്താദ് മെഹ്ദി ഹസന്റെ യഥാര്‍ത്ഥ കഴിവുകള്‍ ലോകമറിയുന്നത്. ത്രുമിയും ഗസലുകളും വഴി റേഡിയോയില്‍  തുടക്കമിട്ട മെഹ്ദി ചുരുങ്ങിയ കാലം കൊണ്ട് പാകിസ്ഥാനില്‍ ജനപ്രീതിയും അംഗീകാരവും നേടിയെന്നു മാത്രമല്ല എണ്ണപ്പെട്ട സംഗീതജ്ഞരില്‍ ഒരാളായി പേരെടുക്കുകയും ചെയ്തു. അക്കാലത്ത് തിളങ്ങി നിന്ന ബില്‍ക്കത്ത് അലി ഖാന്‍, ബീദം അക്തര്‍, മുക്താര്‍ ബീഗം എന്നിവരോടു കിടപിടിക്കുന്നതായിരുന്നു മെഹ്ദിയുടെ ഇൌണങ്ങള്‍.
റേഡിയോയിലുടെ കൈവന്ന പ്രശസ്തി മെഹ്ദി ഹസന് സിനിമയിലേക്കുളള വഴി തുറന്നു. ശബ്ദവും വെളിച്ചവും സംയോജിച്ചപ്പോള്‍ മെഹ്ദിയുടെ സംഗീതത്തിന് വെളളിത്തിരയില്‍ ആവശ്യക്കാരേറെയായി. 1950 മുതല്‍ എഴുപതുകള്‍ വരെ പാകിസ്ഥാനി സിനിമയിലും സംഗീതത്തിലും മെഹ്ദി ഹസന്‍ യുഗം തന്നെയായിരുന്നു. സിനിമയില്‍ അവസരങ്ങള്‍ ഏറെകിട്ടിയ വേളയിലും  മെഹ്ദി റേഡിയോയോടുളള ഇഷ്ടം കൈവിട്ടില്ല. ഒരാഴ്ചയില്‍ ഏഴ് പാട്ടു വരെ റേഡിയോയിലൂടെ മെഹ്ദിയുടെ ശബ്ദത്തില്‍ പുറത്തു വന്നു. റേഡിയോയ്ക്കും സിനിമയ്ക്കും ഒപ്പം സ്റ്റേജ് പരിപാടികളും മെഹ്ദി അവതരിപ്പിച്ചിരുന്നു.
അറുപതുകളില്‍ തന്റെ ഗസല്‍ നിധിയുമായി മെഹ്ദി ഹസന്‍ ലോക പര്യടനം ആരംഭിച്ചു. ഏഷ്യയിലെ മിക്കവാറും രാജ്യങ്ങളിലും മെഹ്ദി ഹസന് ആരാധകറേറെയായിരുന്നു. അസാമാന്യമായ സ്വരമാധുരി കൊണ്ട് ഗസല്‍ വസന്തം സൃഷ്ടിച്ച മെഹ്ദിയെ ഇന്ത്യയും ഹൃദയം നല്‍കി വരവേറ്റു. ഏറ്റവും ബുദ്ധിമുട്ടുളള രാഗങ്ങള്‍ പോലും അനായാസേന പാടി മെഹ്ദി ജനപ്രിയമാക്കി. 1983ല്‍ സഹാറാ എന്ന രാഗശൈലി മെഹ്ദിയുടെതായി പുറത്തുവന്നു. ജബ് തേരെ നേര്‍ മുസ്കുരാതേ ഹേ...  ഇൌ ശൈലിയിലുളള ഏറ്റവും പ്രശസ്തമായ ഗസലാണ്.
ഗസലിന്റെ ഇതരനാമമായി മാറി മെഹ്ദിയെ തേടി ബഹുമതികളും നിരവധിയെത്തി. 28 നാഗാ പുരസ്കാരങ്ങള്‍, 67 മറ്റു അവാര്‍ഡുകള്‍ തുടങ്ങി പാകിസ്ഥാന്‍ സംഗീതലോകത്തെ ഒട്ടുമിക്ക സംഗീത പുരസ്ക്കാരങ്ങളും സ്വന്തം പേരിലെഴുതി. 1999ല്‍ നൂറ്റാണ്ടിലെ ഗായകനുളള പുരസ്ക്കാരവും 2000 സഹസ്രാബ്ദത്തിന്റെ ഏറ്റവും നല്ല സ്വരമാധുരിക്കുളള പുരസ്ക്കാരവും നേടിയ മെഹ്ദി ഹസനെ ഇന്ത്യന്‍ സംഗീതം 1979ല്‍ സൈഗാള്‍ അവാര്‍ഡ് നല്‍കി ആദരിച്ചു.
ഗസലിന്റെ ഗഗനത്തില്‍ അപരസാമ്യങ്ങളില്ലാത്ത ഇണങ്ങള്‍ ബാക്കിനിര്‍ത്തി മെഹ്ദി ഹസന്‍ യാത്രയാകുമ്പോള്‍ പാകിസ്ഥാന് മാത്രമല്ല ലോക സംഗീതത്തിന് നഷ്ടമാകുന്നത് സംഗീതത്തിന്റെ വേറിട്ട ഒരു ശൈലികൂടിയാണ്.


No comments:

Post a Comment

ഉറുദു ഗുൽസാറിന് ജ്ഞാന പീഠപുരസ്കാരം !!

ഡോ . കമറുന്നീസ.കെ ഉർദു വകുപ്പ് മേധാവി, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല - കാലടി ഉർദു കവിതയ്ക്ക് പുതിയ മാനം നൽകിയ ഇന്ത്യയിലെ ...